മുട്ടം: ഏഴ് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ.പത്തനംതിട്ട പ്രക്കാനം സ്വദേശി സുജാത (42) ആണ് മുട്ടം പോലിസിന്റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയിൽ വീട്ടിൽ രാജേഷിന്റെ വീട്ടിൽ നിന്നുമാണ് മോഷണം നടത്തിയത്.
ഡിസംബർ മാസം ഇരുപത്തി അഞ്ചാം തീയതിയാണ് മോഷണം നടന്നത്. വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുംകരയിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവർ.വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് സുജാതയുടെ താമസസ്ഥലത്ത് നിന്നും കണ്ടെടുത്തു.
മുട്ടം പോലീസ് സബ് ഇൻസ്പെക്ടർമാരായ റോയ് എൻ.എസ്, സാന്റിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ ഗഫൂർ, സിവിൽ പോലീസ് ഓഫീസർ പോലീസ് ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.