കൊല്ലം; രാഷ്ട്രീയ നിരീക്ഷകൻ ബി.എൻ. ഹസ്കർ 36 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചു.
ആർഎസ്പിയിൽ ചേരാനാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കും. മുഖ്യമന്ത്രി –വെള്ളാപ്പള്ളി കാർ യാത്രയെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി താക്കീത് ചെയ്തതോടെയാണ് തീരുമാനം. കേരളത്തിൽ വലതു വ്യതിയാനത്തിലേക്കാണ് സിപിഎം പോകുന്നതെന്നു ഹസ്കർ പറഞ്ഞു.ജീർണതയുടെ പടുകുഴിയിലേക്ക് സിപിഎം എത്തി. പാർട്ടിക്കും ഭരണകൂടത്തിനും മുകളിലായി ഒരു പുതിയ വർഗം രൂപപ്പെട്ടു. അവരാൽ നിയന്ത്രിക്കപ്പെടുകയും നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന പാർട്ടിയായി സിപിഎം മാറി. രക്തസാക്ഷികളുടെ ഫണ്ട് വെട്ടിച്ചതിനെ സംബന്ധിച്ച് പറഞ്ഞവരെ പാർട്ടി പുറത്താക്കി. ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിനു പുറത്താക്കുന്ന മനോഭാവമാണിത്.അവനവനുവേണ്ടിയല്ലാതെ ജീവിച്ച ഒരു മനുഷ്യന്റെ ജീവത്യാഗത്തെപോലും തട്ടിക്കുന്ന, ധനാപഹരണം നടത്തുന്ന നേതാക്കൻമാർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ല. അത് ദൗർഭാഗ്യകരമാണ്. അതെല്ലാം മാനസികമായി ഉൾകൊള്ളാൻ കഴിയാത്തതിനാലാണ് പാർട്ടി വിടുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.