യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്: ഗോവയിലെ മലയാളി കരാറുകാരൻ പിടിയിൽ

യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസ്: ഗോവയിലെ മലയാളി കരാറുകാരൻ പിടിയിൽ

 കൊച്ചി: പൊതുപ്രവർത്തകയായ യുവതിയെ ലഹരി കലർന്ന ഭക്ഷണം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഗോവയിലെ പി.ഡബ്ല്യു.ഡി കരാറുകാരനായ മലയാളി അറസ്റ്റിൽ.


ആലപ്പുഴ ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി മംഗലത്ത് വീട്ടിൽ ജയകുമാർ രാഘവനെയാണ് (54) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞൂരിലെ ഭാര്യാവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിനാസ്പദമായ സംഭവം

ആന്ധ്രപ്രദേശിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന മലയാളി യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയും യുവതിയും ഒരേ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ യുവതിക്ക് ലഹരി കലർത്തിയ ഭക്ഷണം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. ഇതേ യുവതിയുടെ പരാതിയിൽ കരീലക്കുളങ്ങരയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി.


അറസ്റ്റ് നാടകീയം

കൊച്ചി കേസിൽ പരാതി ഉയർന്നതിന് പിന്നാലെ ജയകുമാർ ഗോവയിലേക്ക് കടന്നിരുന്നു. കൊച്ചി സിറ്റി പോലീസ് സംഘം പലതവണ ഗോവയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. ഞായറാഴ്ച അർദ്ധരാത്രിയോടെ കാഞ്ഞൂരിലെ ഭാര്യാവീട് വളഞ്ഞാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !