ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി (Caveat) ഫയൽ ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ ദീപ ജോസഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ദീപ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് വിവരം. ദീപയുടെ ഹർജിയിൽ കോടതി ഏകപക്ഷീയമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് തടയാനാണ് അതിജീവിത ഇപ്പോൾ തടസ്സഹർജി നൽകിയിരിക്കുന്നത്.
ദീപ ജോസഫ് നൽകിയ റിട്ട് ഹർജിയിലെ കൃത്യമായ ഉള്ളടക്കം നിലവിൽ ലഭ്യമായിട്ടില്ലെങ്കിലും, കേസ് റദ്ദാക്കുന്നതിനൊപ്പം ചില സുപ്രധാന ഭരണഘടനാ വിഷയങ്ങളും അവർ ഉന്നയിച്ചിട്ടുണ്ടെന്നാണ് സൂചന. പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകളുടെ ഭരണഘടനാ സാധുത തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.