പൊന്നാനി: വീടിനുള്ളിലെ ശുചിമുറിയിൽ അതീവ രഹസ്യമായി കഞ്ചാവുചെടികൾ വളർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടിൽ ഹക്കീം (ചോട്ടാ ഹക്കീം - 30) ആണ് പോലീസിന്റെ പിടിയിലായത്. ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ചു വളർത്തിയ 15-ഓളം കഞ്ചാവ് ചെടികൾ പരിശോധനയിൽ കണ്ടെടുത്തു.
ലഹരി ഇടപാടുകൾ നിരീക്ഷണത്തിൽ
പൊന്നാനി ഇൻസ്പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഹക്കീം ലഹരി ഇടപാടുകൾ നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ കഞ്ചാവ് കൃഷി പുറത്തായത്.
അപകടത്തിന് പിന്നാലെ ലഹരി മാഫിയയിലേക്ക്
എട്ടുവർഷം മുൻപുണ്ടായ ഒരു വാഹനാപകടത്തിൽ ഹക്കീമിന് വലത് കാൽപാദം നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാൾ ലഹരിവിൽപനയിലേക്കും അനുബന്ധ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞതെന്നാണ് പോലീസ് നൽകുന്ന സൂചന.
എസ്.ഐ ആൻ്റോ ഫ്രാൻസിസ്, എ.എസ്.ഐ എലിസബത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.