കൊട്ടാരക്കര: ദേശീയപാതയിൽ നെടുവത്തൂരിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അപകടം ഞായറാഴ്ച രാത്രി ഞായറാഴ്ച രാത്രി പത്തരയോടെ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം വാഹനം ആളിപ്പടരുകയുമായിരുന്നു.
തൽക്ഷണം വെന്തുമരിച്ചു കത്തിയ ബൈക്കിലുണ്ടായിരുന്ന അഭിഷേക് സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. മറ്റ് യുവാക്കൾ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ സിദ്ധിവിനായക് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീലേശ്വരം അമ്മുമ്മമുക്ക് സ്വദേശി ജീവൻ (21), സനൂപ് (21) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.
ഫയർഫോഴ്സ് എത്തി തീ അണച്ചു കൊട്ടാരക്കരയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ബൈക്കിലെ തീ പൂർണ്ണമായും അണച്ചത്. ഇതിന് ശേഷമാണ് അഭിഷേകിന്റെ മൃതദേഹം പുറത്തെടുക്കാനും ആശുപത്രിയിലേക്ക് മാറ്റാനും സാധിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.