നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല കാഞ്ഞിയൂർ മേഖലയിൽ തെരുവുനായയുടെ രൂക്ഷമായ ആക്രമണം.
ഇന്ന് രാവിലെയാണ് പ്രദേശവാസികളെയും വിദ്യാർത്ഥികളെയും ഭീതിയിലാഴ്ത്തി തെരുവുനായ അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വിദ്യാർത്ഥിനിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.
കാഞ്ഞിയൂർ ജി.എം.എൽ.പി സ്കൂളിന് സമീപം വെച്ച് മുള്ളത്ത് ഗോപകുമാറിനാണ് ആദ്യം കടിയേറ്റത്. തുടർന്ന് കാഞ്ഞിയൂർ എ.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊൽക്കത്ത സ്വദേശിനിയുമായ സുഹാന, ഉത്തർപ്രദേശ് സ്വദേശിയായ ആനന്ദ് എന്നിവരുൾപ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലാളികളെയും നായ ആക്രമിച്ചു. സമീപത്തെ വീട്ടിലെ കുട്ടിയെയും നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നായ പിന്തിരിയുകയായിരുന്നു. പ്രദേശവാസിയായ ഇബ്രാഹിമിന് നേരെയും ആക്രമണമുണ്ടായെങ്കിലും കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് പ്രതിരോധിച്ചതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.