ആയിരക്കണക്കിന് കുടിയേറ്റക്കാർ നിരീക്ഷണത്തിൽ; രാജ്യത്തെ ഏറ്റവും വലിയ രേഖാ പരിശോധനയ്ക്ക് തുടക്കമിട്ട് ഹോം ഓഫിസ്

ലണ്ടൻ : ബ്രിട്ടനിൽ ജോലി നേടുന്നതിനായി വ്യാജ പാസ്‌പോർട്ടുകളും വീസ രേഖകളും സ്പോൺസർഷിപ് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച ആയിരക്കണക്കിന് ആളുകൾ കുടിയേറ്റ വകുപ്പിന്റെ നിരീക്ഷണത്തിൽ.

അടുത്തിടെ നടന്ന ഇമിഗ്രേഷൻ റെയ്ഡുകളിൽ വൻതോതിൽ വ്യാജരേഖകൾ പിടിച്ചെടുത്തതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ രേഖാപരിശോധനയ്ക്ക് ഹോം ഓഫിസ് തുടക്കമിട്ടത്. പ്രധാനമായും മൂന്ന് രീതികളിലാണ് യുകെയിൽ ജോലി നേടാൻ തട്ടിപ്പുകാർ വ്യാജരേഖകൾ ഉപയോഗിക്കുന്നത്.ഷെയർ കോഡ് കെയർ മേഖലയിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്. 

ഒരാൾക്ക് യുകെയിൽ ജോലി ചെയ്യാൻ അനുമതിയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഓൺലൈൻ സംവിധാനമാണ് ഷെയർ കോഡ്. മറ്റൊരാളുടെ വിവരങ്ങൾ ഉപയോഗിച്ചോ സാങ്കേതികമായി കൃത്രിമം കാണിച്ചോ വ്യാജ ഷെയർ കോഡുകൾ നിർമിക്കുന്ന രീതി വർധിച്ചുവരുന്നുണ്ട്.ഹെൽത്ത് ആൻഡ് കെയർ വീസ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് ആളുകൾ രാജ്യത്തെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പല ഏജൻസികളും ഒരാൾക്ക് നൽകുന്ന അതേ സ്പോൺസർഷിപ് രേഖകൾ ഉപയോഗിച്ച് തന്നെ ഒന്നിലധികം ആളുകളെ ജോലിക്ക് നിയമിക്കുന്നതായും പരാതിയുണ്ട്. 

ഇത്തരത്തിൽ വ്യാജരേഖ നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഹോം ഓഫിസ് റദ്ദാക്കിത്തുടങ്ങി. അനധികൃതമായി ആളുകളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് യുകെ സർക്കാർ പിഴ കുത്തനെ കൂട്ടിയിട്ടുണ്ട്. ആദ്യമായി പിടിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഓരോ അനധികൃത തൊഴിലാളിക്കും £45,000 (ഏകദേശം 48 ലക്ഷം രൂപ) വരെയാണ് പിഴ.രണ്ടാമതും കുറ്റം ആവർത്തിച്ചാൽ പിഴ £60,000 വരെയായി ഉയരും. തൊഴിലാളികൾ വ്യാജരേഖ നൽകി എന്ന് തെളിഞ്ഞാൽ അവരെ ഉടനടി തടങ്കലിലാക്കുകയും നാടുകടത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്യും.

​ഹോം ഓഫിസിന്റെ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ വ്യാജ രേഖകൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാകും. 2029ഓടെ ഡിജിറ്റൽ ഐഡി നിർബന്ധമാക്കുന്നതോടെ ഇത്തരം തട്ടിപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !