
കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ വടകര സ്വദേശി അബ്ദുൽ റഫീഖിനെതിരെ പയ്യോളി പോലീസ് കേസെടുത്തു. പീഡനവിവരം മറച്ചുവെച്ചതിനും ഒത്താശ ചെയ്തതിനും കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു
രണ്ടര വർഷത്തോളമായി കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പ്രതി അബ്ദുൽ റഫീഖ് പീഡനം നടത്തിയത്. ഈ അതിക്രമങ്ങളെല്ലാം മാതാവിന്റെ പൂർണ്ണ അറിവോടെയും മൗനാനുവാദത്തോടെയുമാണ് നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. അധ്യാപകർ അറിയിച്ചതനുസരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. നിലവിൽ പെൺകുട്ടി സി.ഡബ്ല്യു.സിയുടെ സുരക്ഷിത കേന്ദ്രത്തിൽ സംരക്ഷണത്തിലാണ്.
കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ കുട്ടിയുടെ അമ്മയെ കോഴിക്കോട് നിന്നാണ് പയ്യോളി പോലീസ് പിടികൂടിയത്. സംഭവത്തിലെ ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് ഈ മാസം ആദ്യവാരം ജോലിയുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനും കസ്റ്റഡിയിലെടുക്കാനുമുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.