കൊട്ടിയൂർ ; കഴുത്തിൽ മുറിവുമായി അമ്പായത്തോട് സ്വദേശി വനത്തിലേക്ക് ഓടിക്കയറി; തിരച്ചിലുമായി വനംവകുപ്പും പൊലീസും നാട്ടുകാരും.
അമ്പായത്തോട്ടിലെ രാജേന്ദ്രനാണ് (കച്ചേരിക്കുഴി രാജേഷ് – 50) വനത്തിലേക്കു കയറിയത്. മുറിവ് രാജേഷ് സ്വയമുണ്ടാക്കിയതാണെന്നാണു വനംവകുപ്പ് അധികൃതർ പറയുന്നത്. കാരണം വ്യക്തമല്ല.ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആണു സംഭവം. 1967ലെ തേക്ക് പ്ലാന്റേഷനുള്ള ഭാഗത്തേക്കാണു രാജേഷ് പോയത്. ഈ ഭാഗത്തുനിന്നു രക്തക്കറയുള്ള ടീഷർട്ട് കണ്ടെത്തി. വനമായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും വിജയിച്ചില്ല.തിരച്ചിലിനായി ഡോഗ് സ്ക്വാഡിനെയും എത്തിച്ചിരുന്നു. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നു നിർത്തിവച്ച തിരച്ചിൽ പുനരാരംഭിക്കും.കഴുത്തിൽ മുറിവുമായി യുവാവ് വനത്തിലേക്ക് ഓടിക്കയറി,തിരച്ചിലുമായി വനംവകുപ്പും പൊലീസും നാട്ടുകാരും
0
തിങ്കളാഴ്ച, ഡിസംബർ 29, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.