ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് ജോലി നഷ്ടമായ ജിതിക ജോസഫ് പാലാ നഗരസഭാ ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി..

കോട്ടയം: 'നീതിയില്ലെങ്കിൽ നീ തീയാവുക' എന്ന വാക്യം അനീതിക്കെതിരായ ശക്തമായ പ്രതിരോധത്തെയും പോരാട്ടത്തെയും സൂചിപ്പിക്കുന്നു. ഈ വാക്യം അന്യായത്തിനെതിരായ പ്രതിഷേധത്തിൻ്റെ തീവ്രമായ ഒരു പ്രതീകമാണ് ആശാവര്‍ക്കര്‍മാര്‍ പോരാട്ടം തുടരുമ്പോൾ ഈ വാക്യവും കൂട്ടി വായിക്കേണ്ടി വരും.

ഇടതുപക്ഷക്കാരായിരുന്ന രണ്ട് ആശാപ്രവര്‍ത്തകരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നും യുഡിഎഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടാന്‍ ഒരുങ്ങുന്നത്. കുറവിലങ്ങാട് സ്വദേശിനി സിന്ധു രവീന്ദ്രന്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായും, പാലാ സ്വദേശിനി ജിതിക ജോസഫ് കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് മത്സരിക്കുന്നത് 

തിരുവനന്തപുരത്ത് ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ പങ്കെടുത്തവരാണ് ഇരുവരും. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ 265 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം നടത്തിയിരുന്നു. 

എന്നാല്‍ സര്‍ക്കാര്‍ തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതു നയത്തില്‍ വിട്ടുനിന്ന് ഇവര്‍ വലതുപക്ഷത്തിനൊപ്പം അണിനിരക്കുന്നതും ഇവരുടെ ജോലി നഷ്ടമാകുന്നതും.അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്കും ചിലത് ചെയ്യാനുണ്ടെന്ന മനോഭവത്തില്‍ തന്നെയാണ് ഇവരും പോരാട്ടത്തിനിറങ്ങുന്നത്.

പാലായില്‍ നിന്നുള്ള ആശാ പ്രവര്‍ത്തക ജിതികാ ജോസഫും ആശാ വർക്കർ സമരത്തിന് നേതൃത്വം നല്‍കിയതിൽ പ്രമുഖയാണ്. സമര നേതൃത്വത്തിൻ്റെ പേരിലും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചതിൻ്റെ പേരിലും ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടയാളാണ് ജിതിക.

കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകയായിരുന്ന ജിതിക പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്നീട് ആര്‍ജെഡിയില്‍ ചേര്‍ന്നിരുന്നു. ആര്‍ജെഡി നിയോജക മണ്ഡലം പ്രസിഡൻ്റായിരിക്കെയാണ് ഇപ്പോൾ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

"വ്യക്തിപരമായി എൽഡിഎഫിൻ്റെ ഭാഗത്ത് നിന്നും പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഞാൻ രാജി കൊടുത്ത് പാർട്ടി വിട്ടത്. മന്ത്രി വീണാ ജോര്‍ജിനെതിരെ സംസാരിച്ചതിൻ്റെ പേരിൽ ഇപ്പോൾ ജോലിയിൽ നിന്നും പുറത്താക്കിയിരുക്കുകയാണ്. കോടതി മുഖേന പ്രശ്‌നം പരിഹരിക്കുകയാണെങ്കിൽ തിരികെ പ്രവേശിക്കാനാണ് കോട്ടയം ഡിപിഎം പറഞ്ഞിരിക്കുന്നത്" എന്ന് ജിതിക ജോസഫ് പറഞ്ഞു.

പാലാ നഗരസഭ ഒന്നാം വാര്‍ഡ് പരമലകുന്നിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് ജിതിക ഇപ്പോൾ. വാര്‍ഡിലെ ജനങ്ങളുമായി നേരിട്ട് അടുപ്പമുള്ള ആശാ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ വിജയം എളുപ്പമാകുമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടല്‍.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !