ഐ.ടി. വ്യവസായിക്കെതിരായ ലൈംഗിക പീഡനക്കേസ്; സുപ്രീം കോടതിക്ക് സംശയം

 ന്യൂഡൽഹി: പ്രമുഖ ഐ.ടി. വ്യവസായി വേണു ഗോപാലകൃഷ്ണനെതിരെ മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സുപ്രീം കോടതി സംശയങ്ങൾ ഉന്നയിച്ചു. ഒന്നുകിൽ പരാതിക്കാരിയും വേണു ഗോപാലകൃഷ്ണനും തമ്മിൽ നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരിക്കാമെന്നും അല്ലെങ്കിൽ പരാതി കെട്ടിച്ചമച്ചതാകാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

പരാതി നൽകാൻ ഒരു വർഷത്തോളം കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. കേസ് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായി കക്ഷികളോട് സുപ്രീം കോടതി മീഡിയേഷൻ സെന്ററിന് മുൻപാകെ ഹാജരാകാനും നിർദേശിച്ചു.

 'ഹണി ട്രാപ്പ്' കേസ് പ്രതിയാണ് പരാതിയുമായി വന്നത്: പ്രതിഭാഗം

വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. എന്നാൽ, വേണു ഗോപാലകൃഷ്ണൻ നൽകിയ ഹണി ട്രാപ്പ് പരാതിയിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗിയും രാകേന്ദ് ബസന്തും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തെ തുടർന്നാണ്, പരാതി നൽകാൻ ഒരു വർഷത്തെ കാലതാമസം എന്തുകൊണ്ട് സംഭവിച്ചു എന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചത്. അഭിഭാഷകൻ തോമസ് ആനകലുങ്കലും വ്യവസായിക്ക് വേണ്ടി ഹാജരായി.


 മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ നിർദ്ദേശം

വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിച്ചുകൂടേയെന്ന് ആരാഞ്ഞത്.

തുടർന്ന്, സുപ്രീം കോടതി മീഡിയേഷൻ സെന്ററിന് മുൻപാകെ ജനുവരി ഏഴിന് നേരിട്ടോ വീഡിയോ കോൺഫറൻസിലൂടെയോ ഹാജരാകാൻ വേണു ഗോപാലകൃഷ്ണനോടും പരാതിക്കാരിയോടും കോടതി നിർദേശിച്ചു. മീഡിയേറ്ററുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ വേണു ഗോപാലകൃഷ്ണന് അനുവദിച്ച ഇടക്കാല ജാമ്യം തുടരും.

പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകൻ എം.എഫ്. ഫിലിപ്പും, സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും ഹാജരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !