കാനഡ: അടിയന്തര ചികിത്സ ലഭിക്കാതെ 8 മണിക്കൂറില്‍ അധികം ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ കാത്തിരിക്കേണ്ടി വന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കാനഡയിലെ എഡ്മന്റണിലാണ് സംഭവം. കാനഡയിലെ ആരോഗ്യ സംവിധാനങ്ങളുടെ പതുക്കെ പോക്കിനെ പറ്റിയ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഈ സംഭവം കാരണം.
ഡിസംബർ 22ന് ജോലി സ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപെട്ടപ്പോള്‍ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്. ഈ സമയത്ത് "പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല" എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. താൻ അതിതീവ്രമായ വേദനയാണ് അനുഭവിക്കുന്നതെന്ന് പലതവണ പ്രശാന്ത് ജീവനക്കാരോട് പറഞ്ഞിട്ടും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.
സമയം കടന്നുപോകുന്തോറും പ്രശാന്തിൻ്റെ രക്തസമ്മർദ്ദം അപകടകരമായ രീതിയിൽ ഉയർന്നു. ഒടുവിൽ 8 മണിക്കൂർ പിന്നിട്ട ശേഷം പരിശോധനാ മുറിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും കസേരയിൽ ഇരുന്ന ഉടനെ അദ്ദേഹം നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. നഴ്‌സുമാർ സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും 3 ചെറിയ കുട്ടികളുമടങ്ങുന്നതാണ് പ്രശാന്തിന്റെ കുടുംബം.
സംഭവത്തിൽ ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കാനഡയിലെ എമർജൻസി കെയർ വിഭാഗത്തിലെ അമിതമായ തിരക്കും ചികിത്സ വൈകുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.