ശബരിമല സ്വർണക്കൊള്ള: വസ്തുതകൾ പൂർണമായും പുറത്തുവന്നാൽ കർശന നടപടി – എം.വി. ഗോവിന്ദൻ

 കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൂർണമായ അർത്ഥത്തിൽ പാർട്ടിക്ക് വ്യക്തമായാൽ മാത്രമെ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയുള്ളൂ എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 'മീറ്റ് ദി ലീഡർ' പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"പകുതിവെന്ത നിലപാട് സ്വീകരിക്കാൻ പാർട്ടിയില്ല. എസ്.ഐ.ടി.യുമായി യാതൊരു തർക്കവുമില്ല. അന്വേഷണ സംഘത്തിന് ഇനിയും ഒന്നര മാസത്തെ സമയം ലഭിക്കും. സ്വർണം ഒരു തരി കുറയാതെ കൃത്യമായി തിരികെ കൊണ്ടുവരണം. ഈ സ്വർണക്കൊള്ളയ്ക്ക് ആരാണോ ഉത്തരവാദി അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും," അദ്ദേഹം കൂട്ടിച്ചേർത്തു.

 സ്വർണക്കൊള്ളയും രാഷ്ട്രീയ പ്രതികരണവും

സ്വർണക്കൊള്ളക്കേസിൽ പത്മകുമാർ ആരുടെ പേര് പറഞ്ഞാലും തങ്ങൾക്ക് മറച്ചുവെക്കാനില്ലെന്നും, അദ്ദേഹത്തെ പാർട്ടി സംരക്ഷിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. "ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരാളെ പാർട്ടിക്ക് എങ്ങനെ സംരക്ഷിക്കാൻ കഴിയും? ഞങ്ങൾക്കില്ലാത്ത വെപ്രാളം നിങ്ങൾക്കെന്തിനാണ്?" എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

സ്വർണക്കൊള്ള ആദ്യത്തെ സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, 1985 ഏപ്രിൽ ഒന്നിന് നടന്ന ഗുരുവായൂരിലെ തിരുവാഭരണം മോഷണം പരാമർശിച്ചു. ആഭരണം ഇന്നും തിരികെ ലഭിച്ചിട്ടില്ല. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കോൺഗ്രസ് പ്രതിനിധിയായിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

 രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എം.എൽ.എ. വിഷയങ്ങൾ

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് കോൺഗ്രസ് നടപടിയെടുത്തതെന്നും, അത് മാതൃകയാണെന്ന് പറയുന്നതിനെ അദ്ദേഹം പരിഹസിച്ചു. എം. മുകേഷ് എം.എൽ.എ.യുടെ പേരിൽ യു.ഡി.എഫ്. നടത്തുന്ന പ്രചാരണത്തിൽ കഴമ്പില്ല. അദ്ദേഹം പാർട്ടി അംഗം പോലുമില്ല.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച വിഷയത്തിൽ പ്രതികരിക്കവെ, കേസ് കഴിയട്ടെ എന്നും എന്നിട്ട് തീരുമാനിക്കാമെന്നും ഗോവിന്ദൻ നിലപാടെടുത്തു. കേസ് പൂർത്തിയായ ശേഷം മാത്രം രാഹുൽ മാങ്കൂട്ടത്തിനെ പുറത്താക്കാമെന്ന് കോൺഗ്രസിന് എന്തുകൊണ്ട് തീരുമാനിച്ചുകൂടാ എന്നും അദ്ദേഹം ചോദിച്ചു.

"ലോകത്ത് ഇതുപോലെ കേസിൽപ്പെട്ട രാഷ്ട്രീയ നേതാവുണ്ടാവുമോ? രാഹുലിനെ ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണ്. ഒളിവിൽ കഴിയുന്ന ഒരാളെ എങ്ങനെയാണ് പോലീസിന് പിടിക്കാൻ സാധിക്കുക? ഒൻപത് ദിവസമല്ലേ സ്കൂളിവിൽ പോയിട്ടുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !