ഡൽഹി :വീണ്ടും ഇന്ത്യക്ക് നേരെ കടുത്ത വിഷം ചീറ്റി റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ.
ട്രംപിനെ അനുകൂലിച്ചും മോദിയെ കടുത്ത ബാസൽ വിമര്ശിച്ചുമാണ് രംഗത്ത് വന്നത്. ഇന്ത്യയ്ക്ക് അമിതാവേശം വേണ്ടായെന്നും, ഇത്രയൊക്കെ വളർന്നാലും ഒരിക്കലും ചൈനയുടെയും യു എസിന്റെയും ഒപ്പമെത്താൻ ഇന്ത്യക്ക് കഴിയില്ലായെന്നുമാണ് രഘുറാം രാജൻ പറയുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ജിഡിപി വളർച്ച നിരക്കിൽ ഇന്ത്യക്ക് നേട്ടം കൊയ്യാൻ സാധിച്ചതും ജിഡിപി വളർച്ചനിരക്ക് 6 ശതമാനത്തിൽ നിന്ന് 8 ശതമാനത്തിലേക്ക് ഉയർന്നതിനെ കടക്കിലെടുത്താണ് ഇത്തരം ഒരു പ്രസ്‍താവന നടത്തിയത്.
എന്നാൽ ഈ കണക്കുകൾ സൂചിപ്പിക്കുന്നത് തന്നെ അതിവേഗം ചൈനയെയും യുഎസിനെയും പോലെ ആഗോള ശക്തിയായി വളരാനാകുമെന്നാണ് ഇന്ത്യക്കാരുടെ പ്രതീക്ഷ . എന്നാൽ, 8 ശതമാനം വളർച്ച നിലനിർത്തിയാൽപ്പോലും ആ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് 15, 20 മുതൽ 30 വർഷം വരെ വേണ്ടിവരുമെന്ന് രഘുറാം രാജൻ പറയുന്നത്.
സമ്പദ്‍രംഗത്ത് ഇന്ത്യ ഇപ്പോഴും അവരെ അപേക്ഷിച്ച് ‘ചെറുതാണെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു. യുബിഎസ് സെന്റർ ഫോർ ഇക്കണോമിക്സ് ഇൻ സൊസൈറ്റിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജൻ.
6% വീതം വാർഷിക വളർച്ചയാണ് ഇന്ത്യ നേടുന്നതെങ്കിൽ 2047ലും ഇന്ത്യ ‘ലോവർ മിഡിൽ ഇൻകം ക്ലാസ്’ സമ്പദ്‍വ്യവസ്ഥയായി തന്നെ തുടരുമെന്ന് രാജൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.