കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 ഘട്ടങ്ങളിലാണു പ്രോസിക്യൂഷൻ ഗൂഢാലോചനാ വാദം ഉന്നയിച്ചിരുന്നത്.
ഒന്ന്: കുറ്റകൃത്യം നടത്താൻ ദിലീപ് ഒന്നാം പ്രതി പൾസർ സുനിയുമായി സംസാരിച്ചതും ദൃശ്യങ്ങൾ ലഭിച്ചാൽ ഒരുകോടി രൂപ നൽകാമെന്നു വാഗ്‌ദാനം ചെയ്തതും.രണ്ട്: കുറ്റക്കാരാണെന്നു കണ്ടെത്തിയ 5 കൂട്ടുപ്രതികളുമായി ഒന്നാംപ്രതി നടിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്താനും നടത്തിയ ഗൂഢാലോചന.മൂന്ന്: ക്വട്ടേഷൻ തുക ലഭിക്കാൻ സുനിയും മറ്റു കേസുകളിൽ റിമാൻഡിലായിരുന്ന സഹതടവുകാരും ജയിലിനുള്ളിൽ നടത്തിയ ഗൂഢാലോചന.
നാല്: കുറ്റകൃത്യത്തിനുശേഷം തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമായി ദിലീപ് നടത്തിയ ഗൂഢാലോചന. ഇതിൽ രണ്ടാമത്തെ ഗൂഢാലോചന മാത്രമാണു തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി അംഗീകരിച്ചത്. കുറ്റകൃത്യത്തിന്റെ തുടക്കത്തിൽ അതിജീവിത ദിലീപിനെതിരെ മൊഴി നൽകിയില്ലെങ്കിലും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തലായാണു കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
പൊലീസ് കണ്ടെത്തിയ തെളിവുകൾ പ്രകാരമാണു ദിലീപിനെ പ്രതിയാക്കിയത്. കുറ്റകൃത്യം നടത്തുന്നതിനിടെ ‘ഇതൊരു ക്വട്ടേഷനാണെന്നും ദൃശ്യങ്ങൾ പകർത്താൻ സഹകരിച്ചാൽ അതുകഴിഞ്ഞു പറയുന്ന സ്ഥലത്തു കൊണ്ടുവിടാ’മെന്നും സുനിൽ പറഞ്ഞതായി മൊഴിയുണ്ട്.ഇത് ആരുടെ ക്വട്ടേഷനാണെന്നു മനസ്സിലായില്ലേയെന്നു സുനി നടിയോടു ചോദിച്ചതായും കുറ്റപത്രത്തിലുണ്ട്. ദിലീപിനെ വിട്ടയച്ചതോടെ, ആരുടെ ക്വട്ടേഷൻ പ്രകാരമാണ് സുനിയും കൂട്ടുപ്രതികളും ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്ന ചോദ്യം ബാക്കിനിൽക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.