കാസർകോട് :രാഹുൽ മാങ്കൂട്ടത്തിലിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന അഭ്യൂഹത്തിന് പിന്നാലെ കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എസ്ഐടി രാഹുലിനെ കസ്റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജാരാക്കാനാണ് നീക്കവുമെന്നുമാണ് ആദ്യം സൂചനയുണ്ടായത്.എന്നാൽ കസ്റ്റഡിയിലില്ല എന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാകാൻ രാഹുൽ നീക്കം നടത്തുന്നുവെന്ന് മനസ്സിലാക്കിയാണ് പൊലീസിനെ വിന്യസിച്ചതെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഹോസ്ദുർഗ് കോടതിക്ക് പരിസരത്തായാണു ജഡ്ജി താമസിക്കുന്നത്.രാഹുൽ കർണാടകയിലെ സുള്ള്യയിൽ ഉണ്ടായിരുന്നുവെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
പൊലീസിനെ വിന്യസിച്ചതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും കോടതി പരിസരത്ത് എത്തിയിട്ടുണ്ട്. പൊതിച്ചോറുമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്. ആശുപത്രികളിൽ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിനെ രാഹുൽ അധിക്ഷേപിച്ചുവെന്നാരോപിച്ച് അതിൽ പ്രതിഷേധിച്ചാണ് പൊതിച്ചോറുമായെത്തിയത്.
ബിജെപി പ്രവർത്തകരും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.ഡിവൈഎസ്പിയുെട നേതൃത്വത്തിലാണ് പൊലീസ് സന്നാഹം. കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായി രാഹുൽ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ എത്തിയെന്നും വാർത്തയുണ്ടായിരുന്നു.
അവിടെ നിന്നും മലയോര മേഖല വഴി കുടകിലൂടെ കർണാടകയിലെ സുള്ള്യയിൽ എത്തിയിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.