തൃശ്ശൂർ: മതിലകം ശ്രീനാരായണപുരത്ത് ദേശീയപാത 66-ൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
മതിലകം പാലക്കാട്ട്പറമ്പിൽ നജീബിന്റെ മകൻ മുഹമ്മദ് അദ്നാൻ (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മതിലകം സ്വദേശി ഓലിലകണ്ടി ഷെരീഫിന്റെ മകൻ അമീന് (19) ഗുരുതരമായി പരിക്കേറ്റു. ഇരുവരും ശ്രീനാരായണപുരം പി. വെമ്പല്ലൂർ അസ്മാബി കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളാണ്.
അപകടം സംഭവിച്ചത്
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ ശ്രീനാരായണപുരത്തെ പെട്രോൾ പമ്പിന് അടുത്തുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്. വീട്ടിൽനിന്ന് കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് തെന്നി, എതിരെ വന്ന എയ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥികളെ മതിലകം മഹല്ല് ആംബുലൻസ് പ്രവർത്തകരും പുന്നക്കബസാർ ആക്‌ട്‌സ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻതന്നെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, മുഹമ്മദ് അദ്നാന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമീനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.