ലണ്ടൻ ; ബ്രിട്ടനിൽ ഏപ്രിൽ ഒന്നു മുതൽ മിനിമം വേതനം ഉയർത്തുമെന്ന് ചാൻസലർ റെയ്ച്ചൽ റീവ്സ്. 21 വയസ്സ് പൂർത്തിയായവരുടെ മിനിമം വേതനം മണിക്കൂറിന് 12.71 പൗണ്ടായാണ് ഉയർത്തുന്നത്.
ഇതിന് ആനുപാതികമായി 18 വയസ്സു മുതൽ 20 വയസ്സുവരെയുള്ളവരുടെയും അപ്രന്റീസിന്റെയും വേതനത്തിലും വർധനയുണ്ടാകും. ഇന്നത്തെ ബജറ്റിൽ ഇതുസംബന്ധിച്ച കൃത്യമായ വിശദാംശങ്ങൾ പ്രഖ്യാപിക്കും. ശമ്പള വർധന സംബന്ധിച്ച പേ കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ അതേപടി അംഗീകരിക്കുകയായിരുന്നു. മണിക്കൂറിന് 50 പെൻസിന്റെ വർധനയാണ് മിനിമം വേജസിൽ ഉണ്ടാകുന്നത്.18 മുതൽ 21 വയസ് വരെ പ്രായമുള്ളവർക്ക് 85 പെൻസ് വർധിച്ച് മിനിമം വേജ് 10.85 പൗണ്ട് ആകും. 18 വയസ്സിൽ താഴെയുള്ളവരുടെയും അപ്രന്റീസുമാരുടെയും വേതനം 45 പെൻസ് വർധിച്ച് മണിക്കൂറിന് എട്ടു പൗണ്ടാകും.
പ്രായപൂർത്തിയായവർക്ക് നിലവിലുണ്ടായിരുന്ന നാഷനൽ ലിവിങ് വേജിൽ 6.7 ശതമാനത്തിന്റെ വർധനയാണ് നടപ്പിലാക്കുന്നത്. മിനിമം വേതനത്തിന് ജോലി ചെയ്യുന്ന രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണ ജോലിക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനമാണിത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.