ന്യൂഡൽഹി; ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്നു വിവരം.
ലക്നൗ സ്വദേശിയായ ഡോ.ഷഹീൻ ഷാഹിദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ എന്നാണു വിവരം. ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളജിലാണ് ഇരുവരും ജോലി ചെയ്യുന്നത്.2,900 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഷഹീന്റെ കാറിൽനിന്നു തോക്കുകൾ കണ്ടെത്തിയിരുന്നു. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല ഏറ്റെടുത്തവരിൽ ഒരാളാണ് ഷഹീനെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു. ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജയ്ഷെ വനിതാവിഭാഗം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നത്.
കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരൻ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ് സാദിയ. ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റ ജയ്ഷെ മുഹമ്മദ് തിരിച്ചുവരവിന്റെ ഭാഗമായി ഇന്ത്യയിലടക്കം വനിതാ വിഭാഗം രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.