കോട്ടയം; ഡൽഹി സ്ഫോടനത്തെത്തുടർന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും പാഴ്സലുകളും പരിശോധിക്കാൻ നടപടി.
റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമ ഇടങ്ങളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്.ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, കുറിയർ വസ്തുക്കൾ തുടങ്ങിയവ പരിശോധിക്കാനും നിർദേശമുണ്ട്. ഇന്നലെ രാവിലെ 10.30 മുതൽ 12 വരെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പരിശോധന നടന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടർ, മെറ്റൽ ഡിറ്റക്ടർ എന്നിവ ഉപയോഗിച്ചാണ് പരിശോധന. പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഗോഡൗണിനുള്ളിലും പരിശോധന നടന്നു.പ്ലാറ്റ്ഫോമിൽ ഉറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കും കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കണമെന്നു റെയിൽവേ ചെന്നൈ സെൻട്രൽ സോണിൽനിന്നു റെയിൽ സുരക്ഷാ സേനയ്ക്ക് നിർദേശം.
കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ പ്ലാറ്റ്‌ഫോം ബെഞ്ചുകളുടെ ഇടയിൽ ഒരാൾ ഉറങ്ങുന്നത് ചെന്നൈയിൽനിന്നുള്ള സിസിടിവി പരിശോധനയിൽ കണ്ടെത്തിയത്. തുടർന്നാണ് നിർദേശമെത്തിയത്. കോട്ടയം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നൈ സെൻട്രൽ ഓഫിസിലിരുന്ന് പരിശോധിക്കാൻ സംവിധാനമുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.