തിരുവനന്തപുരം; കോർപറേഷൻ പുഷ്പംപോലെ പിടിച്ചെടുക്കുമെന്ന് പറഞ്ഞിറങ്ങിയ ബിജെപിക്ക് കനത്ത വെല്ലുവിളിയുമായി സാമ്യമുള്ള ചിഹ്നവുമായി അപര സ്ഥാനാർത്ഥികൾ.
ഓരോ വോട്ടും നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്ക് 'താമര'യോട് സാമ്യമുള്ള 'റോസാ പൂ' അനുവദിച്ചത് തിരിച്ചടിച്ചേക്കുമോയെന്ന ആശങ്കയിൽ ബിജെപി നേത്യത്വം. പേരും ചിഹ്‌നവും തെറ്റിദ്ധരിച്ചു വോട്ട് മാറിയാൽ ജയസാധ്യതയെ ബാധിക്കാം.101 വാർഡുള്ള കോർപറേഷനിലെ 10 വാർഡുകളിൽ ഈ പൂക്കളി നടക്കും. ഉള്ളൂർ വാർഡിൽ ബിജെപി സ്ഥാനാർഥിയുടെയും അപരന്റെയും പേര് എസ് അനിൽകുമാർ. ബിജെപി സ്ഥാനാർത്ഥിക്കു താമര ചിഹ്നം. അപരന് റോസാപ്പൂ. അതിനാൽ ബിജെപി സ്ഥാനാർത്ഥി തന്നെ തിരിച്ചറിയാൻ പേരിനൊപ്പം 'കുട്ടപ്പൻ' എന്നു കൂടി ചേർത്തു.വഞ്ചിയൂർ- ബിജെപി സ്ഥാനാർത്ഥി എസ് സുരേന്ദ്രൻ നായർ, അപര സ്ഥാനാർത്ഥി സുരേന്ദ്രൻ നായർ
കടകംപള്ളി- ബിജെപി സ്ഥാനാർത്ഥി ജയ രാജീവ്, അപര സ്ഥാനാർത്ഥി ജയകുമാരി
കഴക്കൂട്ടം- ബിജെപി സ്ഥാനാർത്ഥി കഴക്കൂട്ടം അനിൽ, അപര സ്ഥാനാർത്ഥി അനിൽകുമാർ.
കാട്ടായിക്കോണം- ബിജെപി സ്ഥാനാർത്ഥി രേഷ്‌മ രാജ്, അപര സ്ഥാനാർത്ഥി രേഷ്മ ബി സജീവ്
സൈനിക സ്‌കൂൾ- ബിജെപി സ്ഥാനാർത്ഥി വി സുദേവൻ നായർ, അപര സ്ഥാനാർത്ഥി സുദേവൻ
ചെമ്പഴന്തി- ബിജെപി സ്ഥാനാർത്ഥി അഞ്ജു ബാലൻ, അപര സ്ഥാനാർത്ഥി ജെ ആർ അഞ്ജു രാജ്.കാര്യവട്ടം- ബിജെപി സ്ഥാനാർത്ഥി എസ് എസ് സന്ധ്യ റാണി, അപര സ്ഥാനാർത്ഥി എസ് സന്ധ്യ








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.