പശ്ചിമ ഗോദാവരി (ആന്ധ്രാപ്രദേശ്): ഭർതൃവീട്ടുകാരുടെ ക്രൂരമായ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് യുവതിയെയും പിഞ്ചുകുഞ്ഞിനെയും പത്തുദിവസം തുടർച്ചയായി ഇരുട്ടുമുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ടു. പശ്ചിമ ഗോദാവരിയിലെ ശാന്തമായ ഒരു ടൗണിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
രണ്ട് വർഷം മുൻപ് രഞ്ജിത്തുമായി വിവാഹിതയായ 25 വയസ്സുകാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഭർതൃസഹോദരനായ പ്രവീണിന് ആൺകുട്ടി ഇല്ലാത്തതിനാൽ, അദ്ദേഹത്തിന് ഒരു പുത്രനെ ലഭിക്കുന്നതിനായി പ്രവീണിനൊപ്പം കിടക്ക പങ്കിടാൻ യുവതിയുടെ ഭർതൃവീട്ടുകാർ നിർബന്ധിച്ചു. എട്ട് വർഷമായി വിവാഹിതനായ പ്രവീണിന് പുത്രനില്ല. യുവതിയുടെ ഭർതൃപിതാവ്, അമ്മായിയമ്മ, ഭർതൃസഹോദരി എന്നിവർ ചേർന്നാണ് 'പ്രവീണിനെ സന്തോഷിപ്പിക്കാൻ' യുവതിക്കുമേൽ സമ്മർദ്ദം ചെലുത്തിയത്.ఏపీలో అమానవీయ ఘటన..!
బావతో వివాహేతర సంబంధం పెట్టుకోవాలని వివాహితను వేధించిన అత్తమామలు
ఏలూరు జిల్లా జంగారెడ్డిగూడెంలో ఘటన
అందుకు ఆమె నిరాకరించడంతో గత 10 రోజులుగా గదిలో బంధించిన అత్తమామలు
విషయం తెలుసుకుని ఆమెను రక్షించిన పోలీసులు, మానవ హక్కుల సంఘాల నేతలు
నిందితులపై కేసు నమోదు… pic.twitter.com/xsxAEx3xRV
— Telugu Scribe (@TeluguScribe) October 31, 2025
ഈ നീചമായ ആവശ്യം യുവതി ശക്തമായി എതിർത്തതോടെ പീഡനം അതിക്രൂരമായി മാറി.യുവതിയെയും മകനെയും വൈദ്യുതിയില്ലാത്ത ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു.പത്തു ദിവസവും അവർക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ല.മുറിയിൽ കക്കൂസ് സൗകര്യം പോലുമില്ലായിരുന്നു.ഇരുട്ടിലും വിശപ്പിലും ശുചിത്വമില്ലായ്മയിലുമായി പത്ത് ദിവസം യുവതിയും കുഞ്ഞും തടവിൽ കഴിഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
ఏపీలో అమానవీయ ఘటన..!
బావతో వివాహేతర సంబంధం పెట్టుకోవాలని వివాహితను వేధించిన అత్తమామలు
ఏలూరు జిల్లా జంగారెడ్డిగూడెంలో ఘటన
అందుకు ఆమె నిరాకరించడంతో గత 10 రోజులుగా గదిలో బంధించిన అత్తమామలు
విషయం తెలుసుకుని ఆమెను రక్షించిన పోలీసులు, మానవ హక్కుల సంఘాల నేతలు
నిందితులపై కేసు నమోదు… pic.twitter.com/xsxAEx3xRV
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ (State Human Rights Commission) ശ്രദ്ധയിൽ ഈ വിഷയം എത്തിയതോടെയാണ് യുവതിയുടെ ദുരിതത്തിന് അറുതിയായത്. കമ്മീഷൻ്റെ നിർദ്ദേശപ്രകാരം പോലീസ് വീട്ടിലെത്തി യുവതിയെ തടവിൽ നിന്ന് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃപിതാവ്, അമ്മായിയമ്മ, ഭർതൃസഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.