ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി; ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോയതെന്ന് വെളിപ്പെടുത്തൽ

 പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരരുടെയും കണ്ഠരര് മോഹനരുടെയും മൊഴി രേഖപ്പെടുത്തി. അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണ് എന്ന് തന്ത്രിമാർ മൊഴി നൽകിയിട്ടുണ്ട്.


തന്ത്രിയുടെ ചുമതല ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ്. അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ടെന്നതിനാലാണ് സ്വർണം പുറത്തേക്ക് കൊണ്ടുപോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വർണം പൊതിഞ്ഞ പാളികൾ കൊണ്ടുപോകാൻ തങ്ങൾ അനുമതി നൽകിയതെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

 കേസിലെ പ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ തങ്ങൾക്ക് പരിചയമുണ്ടായിരുന്നു എന്നും തന്ത്രിമാർ മൊഴി നൽകി. 2008 മുതൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല സന്നിധാനത്ത് കീഴ്‌ശാന്തിയായി സേവനമനുഷ്ഠിച്ചിരുന്നതിനാലാണ് പരിചയം. എന്നാൽ, ഇങ്ങനെയുള്ള സ്വഭാവമുള്ള ആളാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്ത്രിമാർ പ്രതികരിച്ചു.

 അതേസമയം, തന്ത്രി കുടുംബവുമായുള്ള പരിചയം മറയാക്കിയാണ് താൻ എല്ലാവരുമായി സൗഹൃദം സ്ഥാപിച്ചതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി നേരത്തെ മൊഴി നൽകിയിരുന്നു. തന്ത്രിമാരുടെ പരിചയം ഉപയോഗിച്ചാണ് ഇയാൾ ഇതര സംസ്ഥാനങ്ങളിലെ സമ്പന്നരുമായി ബന്ധം സ്ഥാപിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !