ടാറ്റൂ തെളിവായി, പ്രതിയെ പിടികൂടിയത് 1100 കിലോമീറ്റർ അകലെ ഗുജറാത്തിൽ നിന്ന്

 ന്യൂഡൽഹി: കൈത്തണ്ടയിലെ ടാറ്റൂ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സി.സി.ടി.വി. ദൃശ്യങ്ങളുടെ സൂക്ഷ്‌മ പരിശോധനയും ഡൽഹി പോലീസിനെ എത്തിച്ചത് 1,100 കിലോമീറ്റർ അകലെയുള്ള പ്രതിയിലേക്ക്. നവംബർ 16-ന് ആദർശ് നഗർ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ അജ്ഞാതയായ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.

മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളുമുണ്ടായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് മൂർച്ചയേറിയ ആയുധവും സ്ത്രീകളുടെയും പുരുഷൻ്റെയുമടക്കം ചെരിപ്പുകളും കണ്ടെത്തി.

 സി.സി.ടി.വി. നിർണായകമായി

കൊലപാതകത്തിന് കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 52 വയസ്സുള്ള യുവതി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതും നിമിഷങ്ങൾക്കകം അതേ ദിശയിൽ ഒരു യുവാവ് നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞു. പിന്നീട് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ വെള്ളയും കറുപ്പും കലർന്ന ചെരിപ്പാണ് യുവാവ് ധരിച്ചിരുന്നത്. കുറച്ചു സമയത്തിന് ശേഷം ഇതേ യുവാവ് ചെരിപ്പില്ലാതെ മടങ്ങുന്നതും ദൃശ്യങ്ങൾ വഴി പോലീസിന് തിരിച്ചറിയാനായി.

മരിച്ച സ്ത്രീയുടെ കൈത്തണ്ടയിൽ സൽമാൻ എന്ന ബോണയുടെ പേര് ടാറ്റൂ ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ 23 വയസ്സുകാരനായ സൽമാൻ എന്ന് തിരിച്ചറിയാൻ സാധിച്ചു. ഇയാളുടെ പേര് മരിച്ച സ്ത്രീയുടെ കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നു. സൽമാനെതിരെ മുമ്പ് മോഷണം, തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഗുജറാത്തിൽ വിചാരണ നേരിടുന്നതിനിടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഗുജറാത്തിലെ ഇഷ്ടികക്കളത്തിൽ

സൽമാനു വേണ്ടി പോലീസ് ആദ്യം ഇയാൾ താമസിച്ചിരുന്ന ചേരിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മൃതദേഹം കാണാതായ യുവതിയുടെ കുടുംബം തിരിച്ചറിഞ്ഞു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്നും അവർ പോലീസിനെ അറിയിച്ചു.

തുടർച്ചയായ നിരീക്ഷണത്തിലൂടെയും രഹസ്യ വിവരങ്ങളിലൂടെയും സൽമാൻ 1,100 കിലോമീറ്റർ അകലെ ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ ഒരിഷ്ടികക്കളത്തിൽ ഒളിച്ചുതാമസിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു. അവിടെയെത്തി നടത്തിയ ചോദ്യം ചെയ്യലിൽ, യുവതിയെ ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് സൽമാൻ സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !