കൊല്ലം :പോത്തു വളർത്തലിന്റെ മറവിൽ വൻ ലഹരി കച്ചവടം. രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. നിന്നും വൻതോതിൽ ലഹരി ഗുളികകൾ കണ്ടെത്തി.
കൊല്ലം മയ്യനാട് കുറ്റിക്കാട് എന്ന സ്ഥലത്ത് ബോംബെ അനന്തു എന്ന് അറിയപ്പെടുന്ന ആളിന്റെ പുരയിടത്തിൽ നിന്നാണ് തൈറോയ്ഡിനും, ക്യാൻസറിനു മടക്കം ഉപയോഗിക്കുന്ന ഗുളികകളുടെ വൻ ശേഖരം പിടികൂടിയത്. ഇതിന്റെ വിതരണക്കാരായ മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ ഫ്രാൻസിസ് , അലക്സാണ്ടർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബോംബെ അനന്തു എന്ന വലിയവിള സുനാമി ഫ്ലാറ്റിലെ അനന്തു ഇവിടെ സ്ഥലം വാങ്ങി ചുറ്റുമതിൽ നിർമിച്ച് രണ്ട് പോത്തുകളെ ഇതിനുള്ളിൽ കെട്ടി വളർത്തി വന്നിരുന്നു.ഇതിന്റെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരി കച്ചവടം നടത്തി വന്നത്. പോത്തുകളെ പരിപാലിക്കാൻ എന്ന നിലയിൽ ഫ്രാൻസിസും അലക്സും ഇവിടെ എത്താറുണ്ടായിരുന്നു . വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടുകൊണ്ടാണ് ഇവർ ഇവിടെ കച്ചവടം നടത്തിവന്നത്.
നാളുകളായി പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇവർ. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണനെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ സി പി ഷെരീഫിന്റെ നിർദ്ദേശാനുസരണം ഇരവിപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രഞ്ജിത്ത്, ഗ്രേഡ് എസ് ഐനൗഷാദ് . സിപിഒ, സിപിഒ അനീഷ് സജിൻ . എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.