പത്തനംതിട്ട :ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിന്റെ അടുത്ത സുഹൃത്ത്.
ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻഅനൂജ് പട്ടേലിനെ(37) ആണ് പത്തനംതിട്ട സൈബർ പൊലീസ് അഹമ്മദാബാദിലെത്തി അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനു രൂപ ഇവർ തട്ടിപ്പിലൂടെ സമ്പാദിച്ചതായാണ് വിവരം.പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ഹാക്കർ അടൂർ സ്വദേശി ജോയൽ വി.ജോസിനെ ഒക്ടോബർ 31ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻഅനൂജ്.
ഇവരെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റെക്കോർഡുകളും പ്രതികൾ ചോർത്തിയിരുന്നു.
ഈ രീതിയിൽ ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചു. പ്രതികൾക്ക് ഹൈദരാബാദിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. സംഘത്തിലെ മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.