കോട്ടയം:വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭയിലെ 16 ഡിവിഷനുകളിലും തീക്കോയി പഞ്ചായത്തിലെ രണ്ടു വാർഡുകളിലും എസ്.ഡി.പി.ഐ സ്ഥാനാർഥികൾ ജനവിധി തേടും,
ഏകാധിപത്യ ഭരണത്തിനും വികസന മുരടിപ്പിനുമെതിരേ അവകാശങ്ങൾ അർഹരിലേക്ക് അഴിമതിയില്ലാത്ത വികസനത്തിന് എന്ന മുദ്രാവാക്യ മുയർത്തിയാണ് ഇത്തവണ എസ്.ഡി.പി.ഐ ജനവിധി തേടുന്നത്. ഈരാറ്റുപേട്ടയുടെ സമഗ്ര വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന വിവേചനമില്ലാത്ത വികസന കാഴ്ചപ്പാടാണ് എസ്‌ഡി പിഐ മുന്നോട്ട് വയ്ക്കുന്നത്.ഈരാറ്റുപേട്ട നഗരസഭാ ഭരണസമിതിക്കെതിരേ വലിയ ജനവികാ രമാണ് നിലവിലുള്ളത്. വികസനകാര്യത്തിൽ പ്രത്യേകിച്ചൊന്നും തന്നെ നടപ്പാക്കാൻ നഗരസഭാ ഭരണസമിതിക്ക് ആയിട്ടില്ല. കഴിഞ്ഞ തവണ ജനങ്ങൾ തന്ന പൂർണമായ പിന്തുണ ഇത്തവണ കൂടുതൽ ഡിവിഷനുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എസ്‌ഡിപി.ഐ ജനപ്രതിനിധി കളുള്ള വാർഡുകളിൽ പൂർണമായും വികസനം നടപ്പാക്കാൻ എസ്‌ഡിപിഐക്ക് സാധിച്ചിട്ടുണ്ട്. എല്ലാ ഡിവിഷനുകളിലും സമഗ്രവും വിവേചനവുമില്ലാത്ത വികസന കാഴ്‌ചപ്പാടാണ് എസ്‌ഡിപിഐ മുന്നോട്ട് വയ്ക്കുന്നത്.
വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ1. സി.എച്ച് ഹസീബ് (ഈരാറ്റുപേട്ട ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, എസ്‌ഡിപിഐ ജില്ലാ കമ്മിറ്റിയംഗം) ഫോൺ: 9747007996
2. അഡ്വ. സി.പി അജ്‌മൽ (ഈരാറ്റുപേട്ട ഇലക്ഷൻ കമ്മിറ്റി കൺവീനർ(എസ്‌ഡിപിഐ ജില്ലാ കമ്മിറ്റിയംഗം)
3. ഹലീൽ തലപ്പള്ളി (എസ്‌ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്റ്)ഈരാറ്റുപേട്ട നഗരസഭ 16 ഡിവിഷനുകളിലെ എസ്‌ഡിപിഐ സാരഥികൾ
ഡിവിഷൻ നമ്പർ
ഡിവിഷൻ്റെ പേര്
സ്ഥാനാർഥിയുടെ
പേര്
ഡിവിഷൻ 2
കല്ലുത്താഴം
നജ്‌മ അഫ്‌സൽ
ഡിവിഷൻ 5
മുരിക്കോലിൽ
ഷാഹുൽ (ചായി)
ഡിവിഷൻ 6
മാതാക്കൽ
ഷാനിദ ഹിലാൽ
ഡിവിഷൻ 8
ഈലക്കയം
ബിനു നാരായണൻ
ഡിവിഷൻ 9
കാരയ്ക്കാട്
യാസർ
വെള്ളൂപറമ്പിൽ
ഡിവിഷൻ 10
തേവരുപാറ
ഇസ്‌മയിൽ കീഴേടം
ഡിവിഷൻ 11
കുറ്റിമരംപറമ്പ്
സജ്‌മി ശിഹാസ്
ഡിവിഷൻ 12
പത്താഴപ്പടി
സുബൈർ
വെള്ളാപ്പള്ളി
ഡിവിഷൻ 13
നടയ്ക്കൽ
ഹുസൈഫ ലത്തീഫ്
ഡിവിഷൻ 15
കൊല്ലംപറമ്പ്
സബീർ കുരുവനാൽ
ഡിവിഷൻ 17
കുഴിവേലി
അൻസാരി മൗലവി
ഡിവിഷൻ 18
ശാസ്‌താംകുന്ന്
ആബിദ ലത്തീഫ്
ഡിവിഷൻ 20
വഞ്ചാങ്കൽ
റസീന ഹലീൽ
ഡിവിഷൻ 22
തടവനാൽ
ബിഫാന സുൽത്താൻ
ഡിവിഷൻ 23
മുത്താരംകുന്ന്
കെ.യു മാഹിൻ
ഡിവിഷൻ 25
ചിറപ്പാറ
സുമി ഷെരീഫ്
തീക്കോയി പഞ്ചായത്ത് സ്ഥാനാർഥികൾ
വാർഡ് - 14- കെ.കെ പരിക്കൊച്ച് വാർഡ്- 13- നജ്‌മ പരിക്കൊച്ച്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.