എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് ഹാജരാക്കിയത് ചട്ടലംഘനം; പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ സാധ്യത. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.) ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത് എന്നതിനാലാണ് നടപടിക്ക് വഴിയൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തിരുവനന്തപുരം എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സ്പെഷ്യൽ ജയിലിൽ നിന്ന് വാസുവിനെ കൈവിലങ്ങ് ധരിപ്പിച്ച് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിലെത്തിയപ്പോഴും അദ്ദേഹത്തിന്റെ ഒരു കൈയിൽ വിലങ്ങുണ്ടായിരുന്നു.

ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

'ഭാരതീയ നാഗരിക് സുരക്ഷാ സംഹിത'യുടെ 43(3)-ാം വകുപ്പിൽ ആർക്കൊക്കെയാണ് വിലങ്ങണിയിക്കേണ്ടതെന്ന് വ്യക്തമായി നിർവചിക്കുന്നുണ്ട്. ഈ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർ, തീവ്രവാദക്കേസുകളിൽ ഉൾപ്പെടുന്നവർ, കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ മാത്രമാണ് വിലങ്ങണിയിക്കാൻ നിയമം അനുശാസിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാസുവിനെ വിലങ്ങണിയിച്ചത് നിയമപരമായ ഈ മാനദണ്ഡങ്ങൾക്ക് എതിരാണ്.

ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം അറിയാതെയാണ് വാസുവിനെ ഇത്തരത്തിൽ വിലങ്ങണിയിച്ച് കോടതിയിലെത്തിച്ചതെന്നാണ് വിവരം. ഇതേത്തുടർന്നാണ് സംഭവം വിവാദമാകുകയും പോലീസ് മേധാവി റിപ്പോർട്ട് തേടുകയും ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !