മംഗളൂരു: കർണാടകയിലെ മംഗളൂരിൽ കാർക്കളയിൽ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവിനെ കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുൽസാർ ഭാനുവിന്റെയും മകൾ അപ്സ ഭാനു ഷിഫനാജ് (19) ആണ് മരിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മാതാവായ ഗുൽസാർ ഭാനുവിനെ (45) കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
സംഭവം സംബന്ധിച്ച് കാർക്കള ടൗൺ പൊലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:താൻ പ്രണയത്തിലാണെന്ന് പറയുന്ന മുഹമ്മദ് സലീമിനെ കാണാൻ ഉഡുപ്പിയിലേക്ക് പോകണമെന്ന് മകൾ ഷിഫനാജ് ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ മാതാവായ ഗുൽസാർ ഭാനു ഈ ആവശ്യത്തെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ തർക്കത്തിൽ കോപാകുലയായ ഗുൽസാർ ഭാനു മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്.
തുടക്കത്തിൽ ഈ സംഭവം കാർക്കള ടൗൺ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മണിപ്പാൽ കെഎംസി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ഷിഫനാജിന്റെ മരണം ശ്വാസംമുട്ടിയാണ് സംഭവിച്ചതെന്ന് കണ്ടെത്തി.
ഈ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാർക്കള ടൗൺ പൊലീസ് കൊലക്കുറ്റം ചുമത്തി പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.