എരുമപ്പെട്ടി(തൃശൂർ) ;റഷ്യയിലെ മെഡിക്കൽ യൂണിവേഴ്സറ്റിയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ.
മലപ്പുറം കൊണ്ടോട്ടി മേലെക്കുഴിപറമ്പിൽ വീട്ടിൽ അഹമ്മദ് അജ്‌നാസ് (27) , ഭാര്യയും ഇൻഫ്ലുവൻസറുമായ കോഴിക്കോട് നടവന്നൂർ നൊച്ചാട് സ്വദേശിനി പുനത്തിൽ വീട്ടിൽ ഫിദ ഫാത്തിമ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വേലൂർ സ്വദേശിനി റിഷ ഫാത്തിമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മോസ്കോയിലുള്ള സെചനോവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ മാതാവിന്റെ ബാങ്കിലെ അക്കൗണ്ട് വഴിയും നേരിട്ടും പലതവണകളായി 14 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നാണ് പരാതി.
വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചപ്പോൾ രണ്ടുവർഷമായി ഇവർ ഒഴിവുകഴിവുകൾ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് എരുമപ്പെട്ടി പൊലീസിൽ പരാതി നൽകിയത്. റഷ്യയിൽ മെഡിക്കൽ വിദ്യാർഥിയായ ഫിദ ഫാത്തിമയുടെ റീൽസ് കണ്ടാണ് റിഷ ഇവരെ സമീപിക്കുന്നത്.
പിന്നീട് അജ്നാസുമായി ചേർന്ന് പണം കൈപ്പറ്റുകയുമായിരുന്നു. പരാതി ലഭിച്ചതോടെ പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.കോഴിക്കോട് മാവൂർ പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചെന്ന പരാതികളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.