പാകിസ്ഥാനിൽ റെയില്‍വേ ട്രാക്കിൽ വൻ സ്‌ഫോടനം,നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ റെയില്‍വേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ജാഫര്‍ എക്‌സ്പ്രസ് പാളംതെറ്റി.

സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിമേഖലയിലെ സുല്‍ത്താന്‍കോട്ടിലാണ് സംഭവം. സ്‌ഫോടനത്തെത്തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.സംഭവം ഐഇഡി സ്‌ഫോടനമാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്.
റെയില്‍വേട്രാക്കില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കള്‍ ട്രെയിന്‍ എത്തിയതോടെ പൊട്ടിത്തെറിച്ചെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാനിലെ 'ബലൂച് റിപ്പബ്ലിക് ഗാര്‍ഡ്‌സ്' എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനില്‍ സഞ്ചരിച്ചിരുന്ന പാകിസ്താന്‍ സൈനികരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ബലൂച് റിപ്പബ്ലിക് ഗാര്‍ഡ് പറഞ്ഞു.

ഒട്ടേറെ പാക് സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇവരുടെ അവകാശവാദം. എന്നാല്‍, മരണസംഖ്യ സംബന്ധിച്ചോ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയെ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിന്‍ യാത്രക്കാരെയാണ് അന്ന് ബലൂച് ആര്‍മി ബന്ദികളാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !