വാഷിങ്ടൻ; വെനസ്വേലയുടെ തീരത്ത് ബി–1 ബോംബറുകൾ പറത്തി യുഎസ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയും യുഎസ് ബോംബറുകൾ വെനസ്വേലയുടെ തീരത്ത് എത്തിയിരുന്നു.
കരീബിയൻ കടലിലും വെനസ്വേലയുടെ തീരത്തും സൈനിക സാന്നിധ്യം യുഎസ് വർധിപ്പിച്ചതോടെ, വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നു. മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ മഡുറോ യുഎസിൽ നേരിടുന്നുണ്ട്.
യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകൾ യുഎസ് സൈന്യം തകർത്തിരുന്നു.ടെക്സസിലെ വ്യോമത്താവളത്തിൽനിന്ന് കരീബിയൻ കടലിലൂടെ വെനസ്വേല തീരത്തേക്കാണ് ബി–1 ബോംബറുകൾ പറന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.യുഎസ് വ്യോമസേനയിൽ ഏറ്റവും കൂടുതൽ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് ബി–1. കഴിഞ്ഞയാഴ്ച്ച ബി–52 ബോംബറുകൾ വെനസ്വേലയുടെ തീരത്ത് പരിശീലന പറക്കൽ നടത്തിയിരുന്നു. എഫ് 35 ബി വിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. 8 യുദ്ധക്കപ്പലുകളും പി–8 പട്രോൾ വിമാനങ്ങളും എംക്യു–9 ഡ്രോണുകളും എഫ് 35 വിമാനങ്ങളും കരീബിയൻ കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.