കുമ്പള: ഡി വൈ എഫ് ഐ മേഖലാ പ്രസിഡണ്ടായിരുന്ന യുവ അഭിഭാഷകയും സി പി എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവുമായ അഡ്വ. രഞ്ജിത (30) തൻ്റെ ഓഫീസിൽ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകനായ അഭിഭാഷകൻ അനിൽ കുമാർ (45) അറസ്റ്റിൽ.
പത്തനംതിട്ട ജില്ലക്കാരനായ ഇയാൾ നിലവിൽ നീലേശ്വരത്താണ് താമസിക്കുന്നത്. കുമ്പള പോലീസ് ഇൻസ്പെക്ടർ കെ പി ജിജീഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ കെ ശ്രീജേഷും സംഘവും തിരുവനന്തപുരത്ത് വെച്ചാണ് അനിൽ കുമാറിനെ ഞായറാഴ്ച പിന്തുടർന്ന് പിടികൂടിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അഭിഭാഷകൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഞായറാഴ്ച രാത്രിയോടെ കാസർകോട്ടെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 30-ന് വൈകുന്നേരമാണ് അഡ്വ. രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫിസ് മുറിയിലെ ഫാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സി പി എം കുമ്പള ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.