സിംഗപ്പൂർ: സിംഗപ്പൂരിലെ ഒരു പ്രമുഖ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിന് അതിഥിയായി എത്തിയ പുരുഷനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തടവും ചാട്ടവാറടിയും ശിക്ഷയായി ലഭിച്ചു. 43 വയസ്സുള്ള എലിപ്പെ ശിവ നാഗുവിനെയാണ് കോടതി ഒരു വർഷവും രണ്ട് മാസവും തടവിനും രണ്ട് തവണ ചാട്ടവാറടിക്കും ശിക്ഷിച്ചത്. ഈ സംഭവത്തെ തുടർന്ന് ഇവരെ നഴ്‌സിംഗ് ജോലികളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൻ്റെ മുത്തശ്ശനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അതിക്രമത്തിന് ഇരയായ പുരുഷൻ. ഇരയുടെ പ്രായവും വ്യക്തി വിവരങ്ങളും കോടതി രേഖകളിൽ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്.
'അണുവിമുക്തമാക്കാൻ' ശ്രമിച്ചു എന്ന വാദം
ജൂൺ 18-ന് ഇര ആശുപത്രിയിലെ വിശ്രമമുറിയിലേക്ക് പോയ സമയത്താണ് നഴ്സായ എലിപ്പെ ശിവ നാഗു ഇയാളെ ലൈംഗികമായി പീഡിപ്പിച്ചത്. അന്വേഷണത്തിനിടെ, താൻ ഇരയെ "അണുവിമുക്തമാക്കാൻ" (Disinfect) ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്തതെന്നും, അണുബാധയുടെ സാധ്യതയിൽ നിന്ന് പുരുഷനെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും നഴ്സ് മൊഴി നൽകി.
അപ്രതീക്ഷിതമായ അതിക്രമത്തിൽ ഇരയായ പുരുഷൻ പൂർണ്ണമായും ഞെട്ടിപ്പോവുകയും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തതായാണ് റിപ്പോർട്ട്. തുടർന്ന് ഇയാൾ മുത്തശ്ശന്റെ കിടക്കയിലേക്ക് മടങ്ങി. സംഭവം ജൂൺ 21-നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടു ദിവസത്തിന് ശേഷം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിലെ രോഗിയുമായോ അവിടെയെത്തുന്ന അതിഥിയുമായോ ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകൾ സിംഗപ്പൂരിൽ അതിഗുരുതരമായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ നഴ്സിന് തടവിനൊപ്പം കഠിന ശിക്ഷയായ ചാട്ടവാറടിയും കോടതി വിധിച്ചത്.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.