ശബരിമല തിരുവാഭരണം സ്വർണ്ണപ്പാളികളിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന കേസിൻ്റെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കണ്ടെത്തി. പോറ്റി വാങ്ങിക്കൂട്ടിയ ഫ്ലാറ്റുകളുടേയും ഭൂമിയുടേയും സുപ്രധാന രേഖകൾ എസ്.ഐ.ടി. പിടിച്ചെടുത്തു.
ബെംഗളൂരുവിന് പുറമെ, തട്ടിപ്പിലൂടെ ലഭിച്ച സ്വർണ്ണപ്പാളികളിലെ സ്വർണ്ണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിലും എസ്.ഐ.ടി. പരിശോധന നടത്തി.
ഇന്നലെ രാവിലെ ആരംഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിലെ പരിശോധന രാത്രി വൈകുംവരെ നീണ്ടു. വീട്ടിൽ നിന്ന് ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഈ സ്വർണ്ണം എവിടെനിന്നാണ് ലഭിച്ചതെന്നറിയാൻ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
പോറ്റി നിരവധി നിക്ഷേപങ്ങൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിൻ്റെയും ഭാര്യയുടെയും പേരുകളിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുകയും വൻതോതിൽ പലിശ ഇടപാടുകൾ നടത്തുകയും ചെയ്തതായി എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. കേസിൻ്റെ കൂടുതൽ വിവരങ്ങൾക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ പരിശോധനയും അന്വേഷണവും നടത്തുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.