റിയാദ്: ഭാര്യയുമായി വീഡിയോ കോൾ വഴി സംസാരിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മുസാഫർനഗർ സ്വദേശിയായ മുഹമ്മദ് അൻസാരി (24) സൗദി അറേബ്യയിലെ താമസസ്ഥലത്ത് ജീവനൊടുക്കി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ഏകദേശം ആറു മാസം മുൻപ് സാനിയയെ വിവാഹം കഴിച്ച അൻസാരി, രണ്ടര മാസം മുൻപാണ് ജോലി സംബന്ധമായി സൗദി തലസ്ഥാനമായ റിയാദിൽ എത്തിയത്.
ഞായറാഴ്ച വൈകുന്നേരം പതിവുപോലെ ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയും വാക്കേറ്റം മൂർച്ഛിക്കുകയും ചെയ്തു. ഇതിനിടെ, ഭാര്യയെ ലൈവിൽ നിർത്തിക്കൊണ്ട് അൻസാരി ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു.
ഈ ദാരുണ കാഴ്ച കണ്ട് നടുങ്ങിപ്പോയ യുവതി ഉടൻ തന്നെ സൗദിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും അവർ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അൻസാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുവായ അംജദ് അലി അറിയിച്ചു. നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദമ്പതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിന്റെ വിഷയത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.