മിൻജർ ഷെങ്കോര (ഇത്യോപ്യ) ∙ ദേവാലയ നിർമാണത്തിനായി സ്ഥാപിച്ചിരുന്ന തട്ട് തകർന്നുവീണ് ഇത്യോപ്യയിൽ 36 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്.
മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരുനാൾ ആഘോഷത്തിന് അംഹാര മേഖലയിലെ നോർത്ത് ഷേവയിലെ നിർമാണം നടക്കുന്ന അറേറ്റി സെന്റ് മേരീസ് പള്ളിയിൽ എത്തിയവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞുദേവാലയത്തിന്റെ പുതുതായി ചായം പൂശിയ താഴികക്കുടത്തിനു താഴെയുള്ള ഭാഗത്തെ തട്ടാണ് തകർന്നുവീണത്. തട്ട് തകർന്നുവീണപ്പോൾ, വാതിലിൽ നിന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചെങ്കിലും മധ്യഭാഗത്ത് നിന്നവർ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.