തിരുവനന്തപുരം: ടി.പി.ചന്ദ്രേശഖരന് വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.
ടിപി കേസിലെ പ്രതികള്‍ക്ക് വിടുതല്‍ നല്കുന്നതില് സുരക്ഷാ പ്രശ്നമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ജയില്‍ ആസ്ഥാനത്ത് നിന്ന് ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്നത് വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഭാവിയിലുള്ള നടപടികള്‍ക്ക് രേഖ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ കത്തില്‍ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നും ജയില്‍ വകുപ്പ് വിശദീകരിക്കുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ നേരത്തെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ കേസിലെ പ്രതികളില്‍ മൂന്ന് പേര് ടിപി കേസിലും പ്രതികളാണ്. ഇവര്‍ പരോളിലിറങ്ങുമ്പോള്‍ സുരക്ഷാ പ്രശ്നം ഉണ്ടോ എന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കത്തെന്നും ജയില്‍ വകുപ്പ് പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.