ന്യൂഡൽഹി; വിശുദ്ധ ദേവസഹായം പിള്ളയെ ഇന്ത്യയിലെ കാവൽപുണ്യവാനായി പ്രഖ്യാപിക്കാൻ ലിയോ മാർപാപ്പയുടെ ഔദ്യോഗിക അംഗീകാരമായി.
അടുത്ത മാസം 15ന് വാരാണസിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് പ്രഖ്യാപനം നടക്കുക. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ലെയ്‌റ്റി കമ്മിഷന്റെ രൂപത, മേഖല സെക്രട്ടറിമാരുടെ വാർഷിക സമ്മേളനത്തിനിടെയാണ് പ്രഖ്യാപനം.ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ ആദ്യ അൽമായ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ കാവൽപുണ്യവാനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് സിസിബിഐ നൽകിയ നിവേദനം ജൂലൈ 16ന് അംഗീകരിച്ചിരുന്നു.പ്രഖ്യാപനം നടക്കുന്ന ചരിത്രനിമിഷം രൂപതകളിലും ഇടവകകളിലും ആഘോഷിക്കണമെന്ന് പ്രസിഡന്റ് ഫിലിപ്പ് നേരി ഫെറാവോ ആഹ്വാനം ചെയ്തിട്ടുണ്ട്. 2022 മേയ് 15ന് ഫ്രാൻസിസ് മാർപാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.വിശുദ്ധ ദേവസഹായം പിള്ളയെ ഇന്ത്യയിലെ കാവൽപുണ്യവാനായി പ്രഖ്യാപിക്കാൻ ലിയോ മാർപാപ്പയുടെ ഔദ്യോഗിക അംഗീകാരം
0
ഞായറാഴ്ച, സെപ്റ്റംബർ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.