ഗുവാഹത്തി : സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ വിയോഗം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി. ബ്രഹ്മപുത്ര നദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു.
ഗുവാഹത്തിയിലെ സരായ്ഘട്ട് പാലത്തിൽ നിന്നുമാണ് യുവാവ് വസ്ത്രങ്ങൾ കീറി എറിഞ്ഞതിനു ശേഷം നദിയിലേക്ക് ചാടിയത്. 'സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ നമ്മൾ എന്തു ചെയ്യും?' എന്ന് വിലപിച്ചാണ് കഴിഞ്ഞ ദിവസം യുവാവ് ചാടിയത്.
വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.അതേസമയം, സുബീൻ ഗാർഗിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഘത്തിൽ സുബീനൊപ്പം ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് സുബീൻ ഗാർഗിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.
എയിംസിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. നേരത്തേ സിംഗപ്പൂരിൽ വച്ചും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. അസാമിന്റെ ശബ്ദം എന്നാണ് സുബീൻ ഗാർഗിനെ വിശേഷിപ്പിക്കുന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.