റായ്ബറേലി : രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ.
അംഗങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചെയറിന്റെ അനുമതി തേടണമെന്ന് ദിനേശ് പ്രതാപ് സിംഗിനോട് പറഞ്ഞതിനെത്തുടർന്ന് ആണ് വാഗ്വാദം. കളക്ടറേറ്റിലെ ബചത് ഭവനിൽ നടന്ന ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി യോഗത്തിനിടെയാണ് സംഭവം.
പ്രസംഗിക്കുന്നതിന് മുമ്പ് അനുവാദം തേടണമെന്ന് രാഹുൽ ഗാന്ധി ദിനേശ് പ്രതാപ് സിംഗിനോട് നിർദ്ദേശിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. സെപ്റ്റംബർ 10 മുതൽ 11 വരെ രാഹുൽ ഗാന്ധി മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിനിടെയാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിനിടെയാണ് മന്ത്രിയുമായി വാക്പോരുണ്ടായത്.
“ഈ യോഗത്തിന് നേതൃത്വം നൽകുന്നത് ഞാനാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആദ്യം ചോദിക്കൂ, അതിനുശേഷം ഞാൻ നിങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകാം” എന്ന് യോഗത്തിനിടെ മന്ത്രിയോട് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ലോക്സഭ സ്പീക്കർ പറയുന്നത് അംഗീകരിക്കാത്ത രാഹുൽ ഗാന്ധി പറയുന്നത് എന്തിനാണ് താൻ സ്വീകരിക്കേണ്ടതെന്ന് ദിനേശ് പ്രതാപ് സിംഗ് ചോദിച്ചു. തുടർന്നായിരുന്നു തർക്കം ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.