ന്യൂഡൽഹി: അതീവ സുരക്ഷാ മേഖലയായ റെഡ്ഫോർട്ട് പരിസരത്ത് വൻ മോഷണം. സ്വർണവും രത്നങ്ങളും ഉൾപ്പെടെ ഒന്നര കോടി രൂപയുടെ വസ്തുക്കൾ കവർന്നു.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. വിശദാന്വേഷണം നടത്തി വരികയാണ്.റെഡ് ഫോർട്ടിന് സമീപത്തായി കഴിഞ്ഞ മാസം 28 മുതൽ സെപ്റ്റംബർ ഏഴ് വരെ മതപരമായ ചടങ്ങ് നടക്കുന്നുണ്ടായിരുന്നു.
പ്രത്യേക ഒരുക്കങ്ങളോടെയായിരുന്നു പരിപാടി. ഈ പരിപാടിയിൽ സുധീർ ജെയ്ൻ എന്ന വ്യവസായി കൊണ്ടുവെച്ച സ്വർണം, സ്വർണവും രത്നങ്ങളും പതിച്ച കലശം, അതിന് മുകളിൽ ഉണ്ടായിരുന്ന സ്വർണ തേങ്ങ തുടങ്ങിയവയാണ് മോഷ്ടാവ് അപഹരിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം പരിപാടിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കാനെത്തിയിരുന്നു.
സ്പീക്കർ വന്നതിന് പിന്നാലെ ആളുകളുടെ ശ്രദ്ധ മുഴുവൻ മാറി. ഈ സമയത്ത് സ്റ്റേജിന് മുകളിൽ വെച്ചിരിക്കുന്ന കലശം കാണാതാകുകയായിരുന്നു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.