വാഷിങ്ടൺ ഡിസി: ഇന്ത്യ, ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ 23 രാജ്യങ്ങൾ പ്രധാന മയക്കുമരുന്ന് ഉൽപ്പാദന കേന്ദ്രങ്ങളോ, മയക്കുമരുന്ന് കടത്ത് രാജ്യങ്ങളോ ആണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
നിയമവിരുദ്ധ മയക്കുമരുന്നുകളും രാസവസ്തുക്കളും നിർമിക്കുന്നതിലൂടെയും കടത്തുന്നതിലൂടെയും ഈ രാജ്യങ്ങൾ യുഎസിൻ്റെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എന്നും ട്രംപ് പറഞ്ഞു.
നിയമവിരുദ്ധ മയക്കുമരുന്ന് യുഎസിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും ഈ രാജ്യങ്ങളെ ഉത്തരവാദികളായി നിശ്ചയിച്ചുകൊണ്ട് ട്രംപ് കോൺഗ്രസിന് "മേജർമാരുടെ പട്ടിക" നൽകിയതായി വൈറ്റ് ഹൗസ് പറഞ്ഞു.
സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ 23രാജ്യങ്ങൾക്കായി പ്രസിഡൻഷ്യൽ തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, ബൊളീവിയ, ബർമ, കൊളംബിയ, വെനിസ്വേല എന്നീ അഞ്ച് രാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട പിന്മാറുന്നതിൽ പരാജയപ്പെട്ടുവെന്നും, അവരുടെ മയക്കുമരുന്ന് വിരുദ്ധ ശ്രമങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെടുന്നുവെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.