ചെന്നൈ ;പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു.
എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതായാണ് നോട്ടിസിൽ ആരോപിക്കുന്നത്. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇതു സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു.ഇന്ത്യയിലെ യുഎസ്, ഇസ്രയേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടെന്നും സമൻസിൽ പറയുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കമുള്ള വിവരങ്ങൾ നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.
‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ. ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മിഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്തതെന്ന് രേഖകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.