തിരുവനന്തപുരം : നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ യൂത്ത് കോൺഗ്രസ് നേതാവിനോട് നീരസം പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിയമസഭയിലെ മുറിയിൽ നേമം ഷജീർ എത്തിയിട്ടും വി.ഡി. സതീശൻ കാണാൻ കൂട്ടാക്കിയില്ല. സഭയിലേക്ക് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും വി.ഡി. സതീശൻ നിൽക്കാൻ കൂട്ടാക്കിയില്ല.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. രാഹുൽ മങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതിലാണ് യൂത്ത് കോൺഗ്രസിൽ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിയമസഭയിൽ പോയതിന്, നേമം ഷജീറിനെതിരെ ദേശീയ കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി പ്രവാഹമാണ്.
സ്ത്രീവിരുദ്ധ നിലപാടിനൊപ്പം നേതാക്കൾ പരസ്യമായി നിന്നു, പൊതുസമൂഹത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നാണക്കേട് ഉണ്ടാക്കി, ജില്ലാ അധ്യക്ഷനെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളാണ് പരാതി നൽകിയത്.
നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ വിലക്ക് ലംഘിച്ചുള്ള രാഹുലിൻ്റെ വരവ് വലിയ വിവാദമായിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനത്തിന് എത്തിയത് പാർട്ടിയെയോ ഒരു നേതാവിനെയോ ധിക്കരിച്ചല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. പാർട്ടി അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുത്താൽ അതിനെ ധിക്കരിക്കുന്ന ഒരു പ്രവർത്തകനല്ല താനെന്നും സസ്പെൻഷനിലാണെങ്കിലും പരിപൂർണമായി പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.