ചെന്നൈ: തമിഴ്നാട് ഊര്‍ജവകുപ്പു സെക്രട്ടറി ബീല വെങ്കിടേശന് (56) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 2020-ല്‍ കോവിഡ് തരംഗമുണ്ടായപ്പോള്‍ ആരോഗ്യവകുപ്പു സെക്രട്ടറിയായിരുന്നു. അന്ന് അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൈനംദിന പത്രസമ്മേളനങ്ങളിലൂടെ പരിചിതമുഖമായി മാറി.
മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം 1997-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി. ആദ്യം ബിഹാറിലും പിന്നീട് ത്ധാര്ഖണ്ഡിലും നിയമിതയായി. തുടര്‍ന്നാണ് തമിഴ്നാട്ടില്‍ എത്തുന്നത്.
ചെങ്കല്‍പ്പെട്ട് സബ് കളക്ടര്‍, ഫിഷറീസ് കമ്മിഷണര്‍, ടൗണ്‍ ആന്‍ഡ് കണ്ട്രി പ്ലാനിങ് കമ്മിഷണര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്ത്യന്‍ മെഡിസിന് ആന്‍ഡ് ഹോമിയോപ്പതി കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നാഗര്‍കോവില്‍ സ്വദേശിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ റാണി വെങ്കിടേശനാണ് അമ്മ. അച്ഛന് എസ്.എന്‍. വെങ്കിടേശന് ഡിജിപിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.