പാലാ : ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനം സെപ്തംബർ 20, 21 തീയതികളിലായി പാലായിൽ നടക്കുമെന്ന് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേലും ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയും അറിയിച്ചു.
20-ാം തിയതി ശനിയാഴ്ച്ച 3.30 pm ന് സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടിവ് നടക്കും.21-ാം തീയതി ഞായറാഴ്ച്ച രാവിലെ 9 30ന് പാലാ ടൗൺ ഹാളിൽ ( രാഘവൻ ശാസ്ത്രി നഗറിൽ ) പൊതുസമ്മേളനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ബി.വി.എസ് പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.ജോസ് കെ മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും, മാണി.സി. കാപ്പൻ എം.എൽ എ മുഖ്യാതിഥി ആയിരിക്കും , മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ വിവിധ രംഗങ്ങളിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിക്കും.
രക്ഷാധികാരി പി.ആർ. ശിവരാജൻ , കെ.വി. ഇ.എസ്. ജനറൽ സെക്രട്ടറി ജോഷി പരമേശ്വരൻ തുടങ്ങിയവർ പ്രസംഗിക്കും.11.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ സംഘടനാ റിപ്പോർട്ടും , ട്രഷറർ റ്റി.എൻ. നന്ദപ്പൻ കണക്കും , ദേവസ്വം ട്രഷറർ ഡി. സുരേഷ് ദേവസ്വം കണക്കും , ആയിക്കൽ ക്ഷേത്ര പുനരുദ്ധാരണ കണക്കുകൾ കമ്മറ്റി ട്രഷറർ സി.എസ്. ശശീന്ദ്രനും അവതരിപ്പിക്കും.
തുടർന്ന് പൊതു ചർച്ചയും തെരഞ്ഞെടുപ്പും നടക്കും.പട്ടിക വിഭാഗ സംവരണം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക , പട്ടികജാതി വിഭാഗത്തിൽ ഉപസംവരണവും ക്രീമിലെയറും നടപ്പാക്കാനുള്ള ശ്രമങ്ങൾ പിൻവലിക്കുക , സമഗ്രമായ ജാതി സെൻസസ് നടത്തുക , പട്ടികജാതി സംവരണം ജനസംഖ്യാനുപാതികമായി ഉയർത്തുക , എയ്ഡഡ് മേഖലയിലും സംവരണം നടപ്പാക്കുക , എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടത്തുക തുടങ്ങിയ വിഷയങ്ങളിൽ തുടർ പ്രക്ഷോഭ പരിപാടികൾ സമേളനത്തിൽ തീരുമാനിക്കുമന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ റ്റി.എൻ. നന്ദപ്പൻ , എൻ. എസ്. കുഞ്ഞുമോൻ, അനിൽകുമാർ എ.ആർ ,ശരത് കുമാർ പി.എസ് എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.