പത്തനംതിട്ട : അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു.
ശബരിമല കർമ്മ സമിതി, ഹിന്ദു ഐക്യ വേദി, പന്തളം കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് വിപുലമായ സംഗമം നടത്താനാണ് ആലോചന.
സെപ്റ്റംബർ 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.
ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സംഗമത്തെ പിന്തുണച്ചിരുന്നു.
രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം അയ്യപ്പ സംഗമത്തിനെ എതിർത്ത് ബിജിപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.