കറാച്ചി : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ മരിച്ചു.
ക്വറ്റയിലെ സർയാബ് ഷെഹ്‌വാനി സ്റ്റേഡിയത്തിൽ, ബലൂചിസ്ഥാൻ നാഷനൽ പാർട്ടിയുടെ (ബിഎൻപി) റാലി അവസാനിച്ചതിനു പിന്നാലെയായിരുന്നു സ്ഫോടനം.
കൊല്ലപ്പെട്ടവരെല്ലാം ബിഎൻപി പ്രവർത്തകരാണ്. ബലൂചിസ്ഥാൻ മുൻ മുഖ്യമന്ത്രിയും ഗോത്രവർഗ നേതാവുമായിരുന്നു സർദാർ അത്താഉല്ല മെംഗലിന്റെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു റാലി.
പരിപാടി കഴിഞ്ഞ് പ്രവർത്തകർ മടങ്ങിത്തുടങ്ങുമ്പോഴായിരുന്നു സ്ഫോടനം. ബിഎൻപി അധ്യക്ഷൻ അക്തർ മെംഗലും പഷ്തൂൺഖ്വ മില്ലി അവാമി പാർട്ടി, അവാമി നാഷനൽ പാർട്ടി, നാഷനൽ പാർട്ടി എന്നിവയുടെ മുതിർന്ന നേതാക്കളും പരിപാടിക്കെത്തിയിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.